കേരളം

പ്രമാണത്തിൽ വിലകുറച്ചിട്ടത് തിരിച്ചടിച്ചു; പുനഃപരിശോധന ഹർജി തള്ളി; മരടിൽ 35 പേർക്കു കൂടി 25 ലക്ഷം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകളുടെ നഷ്ടപരിഹാര സമിതി 35 ഫളാറ്റ് ഉടമകള്‍ക്കുകൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയുടേതാണ് ശുപാര്‍ശ. ബാക്കിയുള്ള ഉടമകൾക്ക് പ്രമാണത്തിൽ കാണിച്ചിരുന്ന ഫ്ലാറ്റിന്‍റെ വിലയേ നഷ്ടപരിഹാരമായി ലഭിക്കൂ. രജിസ്ട്രേഷൻ സമയത്ത് വില കുറച്ച് കാണിച്ചതാണ് മറ്റ് ഉടമകൾക്ക് തിരിച്ചടിയായത്. 

ഇന്ന് പരിഗണിച്ച 61 അപേക്ഷകളില്‍ 49 എണ്ണം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതാണെന്ന് കണ്ടെത്തി. അതേസമയം ഫ്ളാറ്റ് സമുച്ചയത്തിനെതിരായ വിദഗ്ദ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടമകളില്‍ ഒരാളായ വിജയ് ശങ്കർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവർ ചേമ്പറിൽ പരിഗണിച്ച ശേഷം ആണ് ഹർജി തള്ളിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്