കേരളം

പിറവം പള്ളിയില്‍ പ്രവേശനത്തിന് പൊലീസ് അനുമതി വേണം; 1934ലെ ഭരണഘടന അംഗീകരിക്കുന്നതായി എഴുതി നല്‍കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലങ്കരസഭയുടെ 1934ലെ ഭരണഘടന അംഗീകരിക്കുന്നവരെ മാത്രമേ പിറവം പള്ളിയില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. പള്ളിയില്‍ പ്രവേശിക്കുന്നവര്‍ ഇക്കാര്യം പൊലീസിന് എഴുതി നല്‍കണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീം കോടതി വിധി അനുസരിച്ച് പള്ളിയില്‍ പ്രവേശിക്കുന്നതിന് അനുമതി തേടി ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജിയിലാണ്, പിറവം പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 

ആരാധനാ ചടങ്ങുകള്‍ തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പു മാത്രമേ പള്ളിയിലേക്കു പ്രവേശനം അനുവദിക്കൂവെന്ന് പൊലീസ് പറയുന്നു. ചടങ്ങുകള്‍ കഴിഞ്ഞ് പതിനഞ്ചു മിനിറ്റിനകം പള്ളിയില്‍നിന്നു പുറത്തുപോവണം. ഒരേസമയം ഇരുന്നൂറ്റി അന്‍പതിലേറെ പേര്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കില്ല. വികാരി ഉള്‍പ്പെടെ പത്തു പേര്‍ക്കു മാത്രമാവും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്നതിനു പ്രവേശനം-  സത്യവാങ്മൂലത്തില്‍ പറയുന്നു.

സഭാ കേസില്‍ സുപ്രീം കോടതി വിധി ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശ്വാസികളുടെ വികാരവും മതപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടാവും വിധി നടപ്പാക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്