കേരളം

ഭവിത പരീക്ഷയെഴുതി; അച്ഛന്റെ വേർപാടറിയാതെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരൻ വിആർ ബൈജു തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വാർത്ത വരുമ്പോൾ ഏക മകൾ ഭവിത വെളിയനാട് സെന്റ് പോൾസ് സ്കൂളിൽ 10ാം ക്ലാസ് മോഡൽ പരീക്ഷ എഴുതുകയായിരുന്നു. രാവിലെ മരണ വിവരം നാട്ടുകാരും അധ്യാപകരും അറിഞ്ഞെങ്കിലും ഭവിതയെ അറിയിച്ചില്ല. 

ജോലി കഴിഞ്ഞ് രാവിലെ എത്തേണ്ട അച്ഛൻ വരാത്തത് എന്താണെന്നറിയാൻ ഫോൺ വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനിറങ്ങിയ ഭവിതയെ അധ്യാപകർ കൂട്ടുകാരിയുടെ വീട്ടിലേക്കാണ് അയച്ചത്.

അവിടെ നിന്നു വൈകീട്ട് ബൈജുവിന്റെ സഹോദരൻ ബിജുവിന്റെ വീട്ടിലെത്തിച്ച ശേഷമാണു മരണ വിവരം അറിയിച്ചത്.  വാർധക്യ അവശതകളാൽ കഴിയുന്ന ബൈജുവിന്റെ അച്ഛൻ രാജനെയും അമ്മ സുമതിയെയും രാത്രി വരെ വിവരം അറിയിച്ചിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍