കേരളം

ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞു; സഹികെട്ട് നേരിട്ട് റോഡിലിറങ്ങി ഗതാഗതം നിയന്ത്രിച്ച് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:നഗരത്തില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് നട്ടംതിരിഞ്ഞ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. അവസാനം കുരുക്കഴിക്കാന്‍ മന്ത്രി തന്നെ റോഡില്‍ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിച്ചു.

തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയിലാണ് മന്ത്രി റോഡിലിറങ്ങി വാഹനഗതാഗതം നിയന്ത്രിച്ചത്. ട്രാഫിക് പൊലീസിന്റെ പണി മന്ത്രി ഏറ്റെടുത്തത് കണ്ടുനിന്നവരിലും കൗതുകമുണ്ടാക്കി.

തിരക്കേറിയ സമയത്ത് ട്രാഫിക് സിഗ്‌നല്‍ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്. ആകെ ഉണ്ടായിരുന്നത് ഒരു പൊലീസുകാരന്‍ മാത്രം. അനിയന്ത്രിതമായി തിരക്ക് വന്നതോടെ ക്യു കിലോമീറ്ററുകള്‍ നീണ്ടു. കുന്നത്തുകാലില്‍ ഒരു പരിപാടിക്ക് പോകാനിറങ്ങിയതായിരുന്നു മന്ത്രി.

കുരുക്കില്‍ അകപ്പെട്ടതോടെ രണ്ടും കല്‍പ്പിച്ച് മന്ത്രി റോഡിലിറങ്ങുകയായിരുന്നു. എസ്പി വിളിച്ചുചേര്‍ത്ത യോഗത്തിന് പോകുകയായിരുന്ന നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവാര്‍ട്ട് കീലറും കുരുക്ക് കണ്ട്  സ്വയം ഗതാഗതനിയന്ത്രണത്തിനിറങ്ങി. പൊലീസും ഉണര്‍ന്നതോടെ ഒന്നര മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്ക് പരിഹരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്