കേരളം

റോഡ് കയ്യേറിയെന്ന് പരാതി ; വീടിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി ; കിടക്കാന്‍ ഇടമില്ലാതെ വീട്ടമ്മയും പെണ്‍മക്കളും പെരുവഴിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  റോഡ് കയ്യേറി നിര്‍മിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കൊല്ലത്ത് വീട്ടമ്മയും പെണ്‍മക്കളും താമസിക്കുന്ന വീടിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി. പുത്തൂര്‍ കാരയ്ക്കല്‍ സ്വദേശി ഉഷാകുമാരിയുടെ വീടിന്റെ ഒരുഭാഗമാണ് അധികൃതര്‍ ഇടിച്ചുനിരത്തിയത്.

സമീപവാസികളുടെ പരാതിയെത്തുടര്‍ന്ന് രണ്ടര സെന്റില്‍ നിര്‍മിച്ച ചെറിയ വീട് പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇടിച്ചുനിരത്തിയത്. ഇതോടെ വീട്ടമ്മയായ ഉഷാകുമാരിയും പെണ്‍മക്കളും പെരുവഴിയിലായി.

വീട് തകര്‍ത്തതോടെ, അന്തിയുറങ്ങാന്‍ ബന്ധുവീടുകളില്‍ അഭയം തേടുകയാണ് ഉഷാകുമാരിയും മകളും ഇവരുടെ ഒന്നരവയസ്സുള്ള പെണ്‍കുഞ്ഞും. എന്നാല്‍ കോടതിവിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് പുത്തൂര്‍ പൊലീസ് വിശദീകരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്