കേരളം

നാടകീയ നീക്കങ്ങള്‍ ഫലം കണ്ടില്ല; ചങ്ങനാശേരി യുഡിഎഫ് നിലനിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചങ്ങനാശേരി നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി സാജന്‍ ഫ്രാന്‍സിസിന് 16 വോട്ടുകള്‍ ലഭിച്ചപ്പോല്‍ എല്‍ഡിഎഫ് പിന്തുണച്ച കോണ്‍ഗ്രസ് വിമതന്‍ സജിതോമസിന് 15 വോട്ടുകള്‍ ലഭിച്ചു. നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസ് വിമതന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത്. 

എല്‍ഡിഎഫിന്റെ 12 അംഗങ്ങള്‍ക്കൊപ്പ സ്ഥാനാര്‍ഥിയുടെ വോട്ട് കൂടി ലഭിക്കുമ്പോള്‍ 13 വോട്ട് ലഭിക്കും. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും നാല് കോണ്‍ഗ്രസ് വിമതന്‍മാരും  പിന്തുണച്ചാല്‍ ഭരണം നിലനിര്‍ത്താനാകുമെന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്ക്കൂട്ടല്‍. എന്നാല്‍ നാല് വിമതന്‍മാരില്‍ രണ്ട് വോട്ടുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഒരു വോട്ട് അസാധുവാകുകയും ചെയ്തു. 
 
യുഡിഎഫിന് ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ ധാരണ അനുസരിച്ചാണ് ഭരണ മാറ്റം നടക്കുന്നത്. നേരത്തെ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനായിരുന്നു. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇത് ഭരണപ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. 

നഗരസഭയിലെ 37 അംഗങ്ങളലില്‍ 36 പേര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ഭരണസമിതിയില്‍ യുഡിഎഫ് 18, എല്‍ഡിഎഫ് 12, ബിജെപി 4, സ്വതന്ത്രര്‍ 3  എന്നിങ്ങനെയായിരുന്നു കക്ഷിനില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം