കേരളം

കഴുത്തിൽ ഞെരിച്ചതിന്റെ പാടുകൾ, മധ്യവയസ്കനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: വയലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയം. കണ്ണൂർ ഏച്ചൂരിൽ മരിച്ച സിനോജിന്‍റെ മരണത്തിലാണ് ദുരൂഹത. കഴുത്തിൽ ഞെരിച്ചതിന്‍റെ അടയാളങ്ങൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

തിങ്കളാഴ്ചയാണ് ഏച്ചൂർ മാവിലച്ചാലിലെ മേസ്തിരി പണിക്കാരനായ സിനോജിനെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ അന്ന് തന്നെ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹത്തിൽ മർദ്ദനമേറ്റതിന്‍റെയോ, ബലപ്രയോഗം നടന്നതിന്‍റെയോ ലക്ഷണങ്ങൾ ഇല്ല. എന്നാൽ കഴുത്ത് ഞെരിച്ചതിന്‍റെ പാടുകൾ ഉള്ളതായി കണ്ടെത്തി. ഇതിനെ തുടർന്ന് ഫൊറൻസിക് സർജനും , ഡിവൈഎസ്പിയും സംഭവ സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു.

കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതും സംശയം ബലപ്പെടുത്തുന്നതായി പൊലീസ് പറഞ്ഞു. സിനോജിന് ഹൃദ്രോഗം ഉണ്ടായിരുന്നു. നാട്ടിൽ ശത്രുക്കൾ ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്