കേരളം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഒരുവര്‍ഷത്തിന് ശേഷം 23കാരന്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ജെ എസ് അരുണ്‍ കുമാര്‍ (23) ആണ് പിടിയിലായത്. സംഭവ ശേഷം ഒളിവില്‍ പോയ ഇയാളെ ഒരു വര്‍ഷം നീണ്ട ഊര്‍ജ്ജിത അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം പിടികൂടിയത്.

2018 ലാണ് കേസിനാസ്പദമായ സംഭവം. കോതമംഗലം, പോത്താനിക്കാട് ഭാഗങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിവാഹിതനായ അരുണ്‍. ഇതിനിടെയാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. 2019ല്‍ പെണ്‍കുട്ടി പോത്താനിക്കാട് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും ഇയാള്‍ സംസ്ഥാനം വിട്ടിരുന്നു.

അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം അരുണ്‍ വേളാങ്കണ്ണിയില്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പോത്താനിക്കാട് പോലീസ് വേളാങ്കണ്ണിയില്‍ എത്തി അരുണിനെ പിടികൂടുകയായിരുന്നു. ഒളിവില്‍ കഴിയവേ വേളാങ്കണ്ണി സ്വദേശിയായ യുവതിയെയും ഇയാള്‍ വിവാഹം കഴിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും