കേരളം

കേരളത്തില്‍നിന്നു മടങ്ങിയെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ഊഷ്മള സ്വീകരണം, തിരിച്ചെത്തിയത് 215 പേര്‍

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ വൈകീട്ട് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തിരിച്ച 215 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തബൂക്ക് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. പൂച്ചെണ്ടുകളും പ്രത്യേക സമ്മാനകിറ്റുകളും നല്‍കിയാണ് എയര്‍പോര്‍ട്ട്, ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരെ സ്വീകരിച്ചത്.

ആരോഗ്യപ്രവര്‍ത്തകരുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനമാണിത്. സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്‍ സേവനം ചെയ്യുന്ന, വിദേശങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും തിരിച്ചെത്തിക്കണമെന്ന രാജാവിന്റെ നിര്‍ദേശപ്രകാരമാണിത്. വിമാനത്താവളത്തില്‍നിന്നു ഇവരെ പ്രത്യേക ബസുകളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാണ് എത്രയും പെട്ടെന്ന് ഇവരെ മടക്കിക്കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് സംഘത്തിലുള്ളത്. റിയാദ് വിമാനത്താവളത്തിലാണ് ഇറങ്ങുകയെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് കോവിഡ് രോഗികള്‍ കുറഞ്ഞ തബൂക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് സംഘത്തിലുള്ളത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്