കേരളം

എറണാകുളം ജില്ലയില്‍ പ്രതിദിന രോഗികള്‍ രണ്ടായിരം വരെയായേക്കാമെന്ന് കളക്ടര്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : എറണാകുളം ജില്ലയില്‍ കൂട്ടപ്പരിശോധനയില്‍ പ്രതിദിന രോഗികള്‍ രണ്ടായിരം വരെ ഉണ്ടായേക്കാമെന്ന് ജില്ലാ കളക്ടര്‍. ഇന്നലെ 16,500 ഓളം ടെസ്റ്റുകളാണ് ജില്ലയില്‍ നടത്തിയത്. പരമാവധി രോഗികളെ കണ്ടെത്തി ആശുപത്രികളിലോ, ഹോം ക്വാറന്റീനിലോ കൊണ്ടു വരാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. 

ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് രണ്ടര ലക്ഷം പേരെ പരിശോധിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. കൂട്ടപ്പരിശോധനയുടെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരാന്‍ ഇടയുണ്ടെന്നും ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു. അതുവഴി രോഗമുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാക്കുന്നതോടെ, വ്യാപനം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. 

ഇന്നലെ 1,33, 836 പേരെയാണ് സംസ്ഥാനത്ത് പരിശോധിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന ജില്ലകളില്‍ പ്രാദേശിക നിരോധനാജ്ഞ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ആലോചിക്കുന്നത്. അതിനിടെ ഇന്നലെ രണ്ടു ലക്ഷം വാക്‌സിനുകള്‍ കൂടി എത്തിയതോടെ ഭൂരിഭാഗം ജില്ലകളിലും വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലായിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം