കേരളം

നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞു, കടുവ കാട്ടിലേക്ക് കയറിയതായി സംശയം; ഉടന്‍ പിടികൂടാനാകുമെന്ന് വനപാലകര്‍

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി:  ദിവസങ്ങളായി കുറുക്കന്‍മൂലയിലും പരിസരത്തും വിഹരിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കാട്ടിലേക്ക് കയറിയതായാണ് സംശയം. വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലായിരുന്ന കടുവയെ ഞായര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്താനായില്ല. കടുവയുടെ നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞിട്ടുണ്ടെന്നും കാട്ടിലേക്ക് കയറിയതായി സംശയിക്കുന്നുവെന്നും ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം പറഞ്ഞു.

ഞായറാഴ്ച വനത്തില്‍ ആടിനെ കെട്ടിയിട്ട് ഏറുമാടത്തിലൂടെ നിരീക്ഷണം നടത്തിയിരുന്നു. കൂടുതല്‍ ക്യാമറകളും  സ്ഥാപിച്ചു.  ബേഗൂര്‍ റെയ്ഞ്ചിലെ ഓലിയോട് വനമേഖലയില്‍ത്തന്നെയാണ് കടുവയുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  ഞായര്‍  പുലര്‍ച്ചെ ആറോടെ കാവേരിപ്പൊയില്‍ കോണ വയല്‍കോളനി പരിസരത്ത് കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. 

തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫിലേക്ക് കയറിയ കടുവ ഓലിയോട് വനത്തിലേക്ക് തിരിച്ചെത്തിയതായും കാല്‍പ്പാടുകള്‍ നോക്കി  മനസ്സിലാക്കിയിട്ടുണ്ട്.  എന്നാല്‍ ഞായര്‍ പുലര്‍ച്ചെ മുതല്‍  ഓലിയോട് വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും  കണ്ടെത്താനായില്ല. വൈകിട്ട് ആറോടെ  തിരച്ചില്‍ അവസാനിപ്പിച്ചു. തിങ്കളാഴ്ച തിരച്ചില്‍ വീണ്ടും തുടരും.നാല് ദിവസമായി  ഇര തേടാത്തതിനാല്‍ ക്ഷീണിതനായിരിക്കുമെന്നാണ് വനപാലകര്‍ കരുതുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍