കേരളം

സിസിടിവി മോണിട്ടറിൽ നിന്ന് ഷോർട്ട് സർക്യൂട്ട്; വീടിന് തീപിടിച്ചു; ആറ് ലക്ഷത്തിന്റെ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഷോർട്ട് സർക്യൂട്ടിനെ തുടർന്നു വീടിന് തീ പിടിച്ചു. സിസിടിവിയുടെ മോണിറ്ററിൽ നിന്നുണ്ടായ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയത്. ആറ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

ഇന്നലെ പുലർച്ചെ 3.30ന് കൊറ്റംകുളങ്ങര വെളുത്തേടത്ത് കയർ വ്യാപാരിയായ പിഎ ജോസഫിന്റെ വീടിനാണ് തീ പിടിച്ചത്. സിസിടിവിയുടെ മോണിറ്റർ സ്ഥാപിച്ച മുറിയിൽ നിന്നാണ് തീ പടർന്നത്. ഫാൻ, അലമാര, കസേരകൾ, കട്ടിലുകൾ, വസ്ത്രങ്ങൾ, വയറിങ്, കംപ്യൂട്ടർ തുടങ്ങിയവ കത്തി നശിച്ചു.

അയൽവാസി പൊലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. അവർ എത്തിയാണ് തീ അണച്ചത്. 

കംപ്യൂട്ടർ റൂമിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പിബി വേണുക്കുട്ടന്റെയും ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ എച്ച്.സതീശന്റെയുംന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍