കേരളം

പതിവുതെറ്റിച്ചു പെയ്ത മഴ രണ്ടാഴ്ച വരെ തുടരാം, കടലാക്രമണത്തിന് സാധ്യത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; അപ്രതീക്ഷിതമായി പെയ്ത മഴയോടെയാണ് 2020 കടന്നുപോയത്. ചെറുതായി ചാറിയും ഇടയ്ക്കു കനത്തിലും പെയ്ത മഴ ഏറിയും കുറഞ്ഞും രണ്ടാഴ്ച വരെ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത രണ്ടുദിനം ഇടവിട്ട് നന്നായി മഴ പെയ്തേക്കും. വടക്കൻ ജില്ലകളേക്കാൾ തെക്കൻ പ്രദേശത്തായിരിക്കും വരുംദിവസം മഴ കൂടുതലെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു.

കേരളത്തിൽ ഏതാനും ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി തിരമാലകൾ ഉയർന്നേക്കുമെന്നും നിരീക്ഷിക്കുന്നു. 1.8 മീറ്റർ വരെ തിര ഉയരാമെന്നതിനാൽ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ കടൽ കയറാനുള്ള സാധ്യതയുണ്ട്.

അപ്രതീക്ഷിതമായി പെയ്ത മഴ കൃഷിമേഖലയിൽ അടക്കം പലയിടത്തും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കാലവർഷത്തിന്റെ അവസാന ദിവസങ്ങളിലും ചുഴലിക്കാറ്റും ന്യൂനമർദവും തുടർച്ചയായി വന്നതേ‍ാടെ സംസ്ഥാനത്ത് ഇത്തവണ തുലാവർഷം വൈകുകയും മഴ കുറയുകയും ചെയ്തു. തുലാവർഷം വൈകിയതേ‍ാടെ മഴമേഘങ്ങൾ പൂർണമായി ഒഴിഞ്ഞുപേ‍ാകാത്ത സ്ഥിതിയുണ്ടായി. ഇതേ‍ാടെ‍ാപ്പം സമുദ്രജലത്തിന്റെ അനുകൂല താപനിലയും ഇപ്പേ‍ാഴത്തെ മഴയ്ക്ക് ആക്കം കൂട്ടുന്നു. 

ഉഷ്ണമേഖലാ പ്രദേശത്തെ കാലാവസ്ഥയിൽ ആഴ്ചകൾ മുതൽ മാസങ്ങൾവരെ നീളുന്ന വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന മാ‍ഡം–ജൂലിയൻ ആന്ദേ‍ാളനം എന്നു വിളിക്കുന്ന സമുദ്ര-അന്തരീക്ഷ സംയോജിത പ്രതിഭാസം മേഖലയിൽ കിഴക്കേ‍ാട്ട് സഞ്ചരിക്കുകയാണ്. ഇതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണ്. ഇത് ശരാശരി 60 ദിവസം വരെ നീണ്ടുനിൽക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട് തൂത്തുകുടി ഭാഗത്തുൾപ്പെടെ വലിയതേ‍ാതിൽ കാർമേഘങ്ങൾ തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്