കേരളം

ഇതുവരെ നഷ്ടം 1000 കോടി; ലോക്ക്ഡൗൺ കഴിഞ്ഞാൽ ഉടൻ ഓട്ട്ലെറ്റ് തുറക്കാൻ അനുവദിക്കണമെന്ന് ബെവ്കോ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ അവസാനിച്ചാൽ ഉട‌ൻ ഔട്ട്​ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്കോ. നിലവിൽ നഷ്ടം ആയിരം കോടി പിന്നിട്ടതായും എംഡി സര്‍ക്കാരിനെ അറിയിച്ചു. 

ഇനിയും ഔട്ട്​ലെറ്റുകള്‍ അടഞ്ഞു കിടന്നാല്‍ നഷ്ടം കൂടും. ശമ്പളം, കടവാടക എന്നിവയ്ക്കായി സര്‍ക്കാരിന്‍റെ സഹായവും വേണ്ടി വരും. ഇതിനാൽ  വൈകാതെ ഔട്ട്​ലെറ്റുകള്‍ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. 

നേരത്തെ മദ്യത്തിന്‍റെ ഹോം ഡെലിവറിയെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാൽ ഹോം ഡെലിവറിയിലേക്ക് കടക്കേണ്ടന്ന നിലപാടാണ്  എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ സ്വീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പിന്‍റെ നിലപാട് അറിഞ്ഞശേഷമായിരിക്കും ഔട്ട്​ലെറ്റുകള്‍ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ബാറുകള്‍, ബവ്റിജസ് ഔട്ട്ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ നേരത്തെയുള്ള നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്