കേരളം

അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു; പ്രളയ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കനത്ത മഴയെത്തുടര്‍ന്ന് അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിമല, പെരിയാര്‍, മീനച്ചില്‍, പമ്പ, മുവാറ്റുപുഴ, ഇത്തിക്കര, കല്ലട, പള്ളിക്കല്‍ നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

വ്യാപക ഉരുള്‍പൊട്ടല്‍

ഇന്നലെ രാത്രിയില്‍ പെയ്ത മഴയില്‍ ആര്യങ്കാവ്, അച്ചന്‍കോവില്‍ വനമേഖലയില്‍ പത്തോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. അച്ചന്‍കോവില്‍, ആമ്പനാട്, പ്രിയ എസ്റ്റേറ്റ്, ചേനഗിരി, ആര്യങ്കാവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. അച്ചന്‍കോവില്‍ ആറും കഴുതുരുട്ടി ആറും പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. 


അച്ചന്‍കോവില്‍, അമ്പനാട്, പ്രിയ എസ്റ്റേറ്റ് ഒറ്റപ്പെട്ടു

അച്ചന്‍കോവില്‍-പുനലൂര്‍ പാതയില്‍ കോടമ ഭാഗത്ത് ഉരുള്‍പൊട്ടിയതോടെ പാതയില്‍ മണ്ണും കല്ലും നിറഞ്ഞ് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ആദിവാസി മേഖലകൂടിയായ അച്ചന്‍കോവിലിലേക്കുള്ള ഏക പാതയാണ് അടഞ്ഞത്. ഇതോടെ അച്ചന്‍കോവില്‍ ഗ്രാമവാസികള്‍ ഒറ്റപ്പെട്ട നിലയിലാണ്. അമ്പനാട്, അരണ്ടല്‍, മെത്താപ്പ് എന്നിവിടങ്ങളില്‍ പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയതോടെ തോട്ടം തൊഴിലാളികളും ഒറ്റപ്പെട്ടു. രണ്ട് തൊഴിലാളി ലയങ്ങളും തകര്‍ന്നിട്ടുണ്ട്.

പ്രിയ എസ്റ്റേറ്റിലേക്കുള്ള പാതയില്‍ മണ്ണിടിഞ്ഞതിനാല്‍ പുറത്തേക്കുള്ള വഴി അടഞ്ഞു കിടക്കുകയാണ്. ഈ ഭാഗത്തെ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. തെന്മല പരപ്പാര്‍ അണക്കെട്ടില്‍ ഒറ്റ രാത്രി കൊണ്ട് ജലനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നു. ഇതോടെ ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം