കേരളം

കരയുന്ന ഇ ബുള്‍ജെറ്റുകാര്‍ കവറില്‍; ഡിവൈഎഫ്‌ഐ മുഖമാസികയ്ക്ക് എതിരെ ഫാന്‍സ്

സമകാലിക മലയാളം ഡെസ്ക്

ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ട്രാഫിക് നിയമലംഘനം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയ മുഖചിത്രത്തിന് എതിരെയാണ് ഇവരുടെ ആരാധകരും ഒരുകൂട്ടം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രംഗത്തുവന്നിരിക്കുന്നത്. 

ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ രൂപമാറ്റം വരുത്തിയ വാഹനവും അതില്‍ കരയുന്ന ഇവരുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്. 'അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ഡിവൈഎഫ്‌ഐയുടെ മുഖമാസികയില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരേണ്ടതുണ്ടോയെന്ന് ചിലര്‍ ചോദിക്കുമ്പോള്‍, ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ആക്രമിക്കാനുള്ള സര്‍ക്കാര്‍ തന്ത്രത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐയുടെ നീക്കമെന്ന് ഇവരുടെ ആരാധകര്‍ പറയുന്നു.  

ഡിവൈഎഫ്‌ഐ നേതൃത്വം കുറച്ചുകൂടി പക്വത കാണിക്കണമെന്നാണ് ചിലരുടെ കമന്റ്. വ്യക്തിപരമായി അധിക്ഷേപിക്കരുത് എന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം