കേരളം

ഇനി പാമ്പിനെ പിടിക്കില്ല;ഉത്രയുടെ കുടുംബത്തെ കണ്ട് കാല്‍ക്കല്‍വീണ് മാപ്പുപറയും; സുരേഷ്

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: പതിനേഴ് മാസത്തെ ജയില്‍ ജീവിതത്തിന് ശേഷം ഉത്രവധക്കേസിലെ മാപ്പുസാക്ഷി സുരേഷ് ജയില്‍മോചിതനായി. ഉത്രയുടെ കുടുംബത്തെക്കണ്ട് മാപ്പു പറയുമെന്നും ഇനിയൊരിക്കലും പാമ്പിനെ പിടിക്കില്ലെന്നും സുരേഷ് പറഞ്ഞു. കോടതിയില്‍ കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. പാമ്പിനെ വിറ്റവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയിരുന്നതായും സുരേഷ് പറഞ്ഞു

ഉത്രയെ കൊല്ലാനാണ് സൂരജ് തന്റെ കൈയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയിരുന്നതെന്ന് അറിഞ്ഞിരുന്നില്ല. സൂരജിന് അനുകൂലമായി കോടതിയില്‍ പറയണമെന്ന് നിരന്തരം മറ്റു തടവുകാരോടു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും  കാര്യങ്ങളെല്ലാം സത്യസന്ധമായി കോടതിയെ ബോധിപ്പിച്ചതായും സുരേഷ് പറഞ്ഞു. കേസില്‍ മാപ്പുസാക്ഷിയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് മോചിതനായത്.

സുരേഷ് പ്രതിയായ വനംകേസുകളില്‍ പുനലൂര്‍ കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നു. ഇനി ഉത്രയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയാനാണ് സുരേഷിന്റെ തീരുമാനം. 'ഉത്രയുടെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും കാല്‍ക്കല്‍ വീണ് എനിക്ക് മാപ്പ് ചോദിക്കണം'  നിറകണ്ണുകളോടെ സുരേഷ് പറഞ്ഞു.

ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ ശിക്ഷാവിധി വന്നെങ്കിലും സൂരജും സുരേഷും പ്രതികളായ വനംവകുപ്പിന്റെ കേസ് നടപടികള്‍ കോടതിയില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്