കേരളം

38 കുപ്പി കള്ള് അടിച്ചുമാറ്റി; ഒപ്പം 15 പ്ലേറ്റ് ഇറച്ചിയും പണവും; കുടിച്ചാൽ അപകടമെന്ന് തൊഴിലാളികൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കള്ള് ഷാപ്പിൽ നിന്ന് കള്ളും പണവും ഭക്ഷണ സാധനങ്ങളും മോഷണം പോയി. കാട്ടാക്കടയിലെ കള്ള് ഷാപ്പിലാണ് മോഷണം. 

38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, 10 പ്ലേറ്റ് കപ്പ, രണ്ട് കുപ്പി അച്ചാർ, ഒരു ട്രേ മുട്ട, കറി വിറ്റ വകയിൽ ഉണ്ടായിരുന്ന 1500 രൂപ എന്നിവയാണ് മോഷ്ടിച്ചത്. എഐടിയുസി യൂണിയൻ തൊഴിലാളികൾ നേരിട്ട് നടത്തുന്ന കള്ള് ഷാപ്പാണ് ഇത്. സതീശനാണ് ലൈസൻസി ഓണർ. 

ഇതിൽ ഒൻപത് കുപ്പി കള്ള് കഴിഞ്ഞ വർഷത്തെ പരിശോധനയ്ക്ക് ശേഷം മാറ്റി വച്ചിരുന്ന സാമ്പിളുകളാണ്. ഇത് വീര്യമേറിയതും അപകടകാരിയുമാണ്. ഇത് ആരെങ്കിലും കുടിച്ചാൽ വലിയ വിപത്തുണ്ടാകുമെന്ന് ഷാപ്പ് തൊഴിലാളികൾ പറഞ്ഞു. കാട്ടാക്കട പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്