കേരളം

നാലു മാസത്തെ വാട്ടർബിൽ 70,258 രൂപ, കണ്ണുതള്ളി മേതിൽ രാധാകൃഷ്ണൻ; മന്ത്രി ഇടപെട്ടപ്പോൾ 197 രൂപയായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; പ്രമുഖ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് വാട്ടർ ബില്ലായി വന്നത് 70,258 രൂപ. നാലു മാസത്തെ ജലഉപഭോ​ഗത്തിനാണ് ഇത്രയും വലിയ ബിൽ ജല അതോറിറ്റിയിട്ടത്. മന്ത്രി റോഷി അ​ഗസ്റ്റിൻ ഇടപെട്ടതോടെ ബിൽ തുക 197 രൂപയായി. 

വഴുതക്കാട് ഈശ്വരവിലാസം റോഡിലാണ് മേതിൽ വാടകയ്ക്ക് താമസിക്കുന്നത്. ഏപ്രിലിൽ 48രൂപ മാത്രമായിരുന്നു ബിൽ വന്നത്. മെയ്, ജൂൺ മാസങ്ങളിലെ ബിൽ എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ജൂലൈ, ഓ​ഗസ്റ്റ് മാസങ്ങളിലെ ബിൽ ലഭിച്ചത്. കുടിശിക ഇനത്തിൽ 51,656 രൂപയും വാട്ടർ ചാർജായി 18,592 രൂപയും ഉൾപ്പടെ 70,258 രൂപ ബിൽ വരികയായിരുന്നു. 

ശനിയാഴ്ചയ്ക്കുള്ളിൽ ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നും രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി റോഷി അ​ഗസ്റ്റിൻ വീണ്ടും റീഡിങ് എടുക്കാൻ നിർദേശം നൽകി. അപാകത കണ്ടെത്തിയതോടെ ബിൽതുക 197 രൂപയായി. മറ്റൊരു ഉപഭോക്താവിന്റെ റീഡിങ്ങാണ് മേതിലിന്റെ ബില്ലിൽ തെറ്റായി രേഖപ്പെടുത്തിയതെന്ന് ജല അതോറിറ്റി വിശ​ദീകരിച്ചു. ഇത്തരത്തിൽ നിരവധി പരാതികളാണ് ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്