കേരളം

മലയാളി ബാസ്‌കറ്റ്ബോള്‍ താരം തൂങ്ങി മരിച്ച നിലയില്‍; കോച്ചിനെതിരെ പരാതി നല്‍കി കുടുംബം

സമകാലിക മലയാളം ഡെസ്ക്

കക്കട്ടില്‍: ഇന്ത്യന്‍ റെയില്‍വേയുടെ ബാസ്‌കറ്റ് ബോള്‍ താരം പാതിരാപ്പറ്റ കത്തിയണപ്പന്‍ചാലില്‍ കരുണന്റെ മകള്‍ ലിതാര(22)നെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ജോലി സ്ഥലത്ത് വെച്ചാണ് ലിതാര മരിച്ചത്. 

പരിശീലകന്‍ രവി സിങ്ങിന്റെ പേരില്‍ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ലിതാരയുടെ കുടുംബം പരാതി നല്‍കി. രവി സിങ് ഉപദ്രവിക്കുന്നതായി കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും ലിതാര പറഞ്ഞിരുന്നു. 

പാട്‌ന ദാനപുരിലെ ഡിആര്‍എം ഓഫീസിലാണ് ലിതാര ജോലി ചെയ്യുന്നത്

ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതോടെ ഭയന്ന വീട്ടുകാര്‍ ഫഌറ്റ് ഉടമയെ വിളിക്കുകയായിരുന്നു. ഫഌറ്റ് ഉടമ എത്തിയപ്പോള്‍ ഫഌറ്റ് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലാണ്. തുറന്ന് പരിശോധിച്ചപ്പോഴാണ് ലിതാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പാട്‌ന ദാനപുരിലെ ഡിആര്‍എം ഓഫീസിലാണ് ലിതാര ജോലി ചെയ്യുന്നത്. വിഷുവിന് നാട്ടില്‍ വന്നിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി