കേരളം

​ഗുരുവായൂരിൽ പ്രസാദ ഊട്ടിന് ഭക്ഷണം തയ്യാറാക്കാൻ ബ്രാഹ്മണർ; ദേവസ്വം മന്ത്രി ഇടപെട്ടു, പരസ്യം റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ​ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ഭക്ഷണം തയാറാക്കാന്‍ ബ്രാഹ്മണര്‍ വേണമെന്ന ദേവസ്വം ബോര്‍ഡിന്റെ വിവാദ ഉത്തരവ് റദ്ദാക്കി.   ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായ പകർച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം വിവാദമായതിന് പിന്നാലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഈ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ പ്രസാസ ഊട്ടിന് ഭക്ഷണം തയാറാക്കാന്‍ കരാര്‍ നല്‍കാറുണ്ട്.  ഭക്ഷണം തയാറാക്കുന്നവര്‍ ബ്രാഹ്മണരായിരിക്കണമെന്ന ദേവസ്വം നല്‍കിയ ക്വട്ടേഷനിലെ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. 

 കോവിഡ് നിയന്ത്രണമുള്ളതിനാല്‍ നിലവില്‍ പ്രസാദ ഊട്ട് വിപുലമായി ഉണ്ടാകില്ല. അതുക്കൊണ്ടുതന്നെ പാചകക്കാരെ ക്ഷണിക്കേണ്ടതില്ലെന്ന് ദേവസ്വം കമ്മിറ്റിയും തീരുമാനിച്ചു. ദേശപ്പകർച്ചക്ക് പകരം പകർച്ച കിറ്റുകളായി നൽകാനും ദേവസ്വം കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ചു. 480 രൂപ നിരക്കിൽ കിറ്റുകൾക്ക് ഓർഡർ നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി