കേരളം

'പൂരാഘോഷത്തിന്' 1.50 കോടിയുടെ ഹാഷിഷ് ഓയിൽ; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി. എറണാകുളം സ്വദേശികളായ രണ്ട് യുവാക്കളെയാണ് തൃശൂർ എക്സൈസ് റെയ്ഞ്ച് പാർട്ടിയും, റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്. സേവ്യർ ജെറിഷ്, അഖിൽ ആൻ്റണി എന്നിവരാണ് അറസ്റ്റിലായത്.

വിശാഖപട്ടണത്ത് നിന്ന് ഓയിൽ പാഴ്സൽ ആക്കി ട്രാവൽ ബാഗിൽ ട്രെയിൻ മാർഗ്ഗം കൊണ്ടുവരികയായിരുന്നു ഇവർ. വിശാഖപട്ടണത്തേക്ക് ബൈക്കിൽ പോയ പ്രതികൾ വാഹന പരിശോധന ശക്തമാക്കീയതറിഞ്ഞാണ് മടക്കയാത്ര ട്രെയിനിലാക്കിയത്. തൃശൂർ പൂരത്തോടനുബന്ധിച്ച് വൻ ഡിമാൻഡ് മനസ്സിലാക്കിയായിരുന്നു ഇരുവരുടെയും നീക്കം. തൃശൂരിലെ വിതരണക്കാരെ റെയിൽ സ്റ്റേഷനിൽ കാത്ത് നിൽക്കുമ്പോഴാണ് ഇവർ പിടിയിലായത്. 

ഓൺലൈൻ വഴി പണം മുൻകൂറായി ട്രാൻസാക്ഷൻ ചെയ്ത ശേഷം കേരളത്തിൽ നിന്നും പുറപ്പെടുകയാണ് ഇവരുടെ രീതി. വിശാഖപട്ടണത്തിൽ താമസിക്കാതെ പാഴ്സലുമായി പെട്ടെന്ന് തന്നെ തിരിച്ചിവരികയാണ് പതിവ്. വിവരം ചോർന്ന് പോകാതിരിക്കുന്നതിനാണ് ഈ രീതി സ്വീകരിച്ചത്. കഴിഞ്ഞ മാസം മാത്രം ആറ് തവണ ഇത്തരത്തിൽ ഹാഷിഷ് ഓയിൽ കടത്തീട്ടുണ്ടെന്ന് പ്രതികൾ എക്സൈസിനോട് സമ്മതിച്ചു. ചെറുപ്പക്കാരിൽ നിന്നും ഓർഡർ എടുത്ത് പണം മുൻകൂറായി വാങ്ങിയ ശേഷമാണ് ഹാഷിഷ് ഓയിൽ എത്തിച്ചിട്ടുള്ളത്. ഇവർ മുൻപും നാർകോട്ടിക് കേസുകളിൽ പ്രതിരളാണെന്ന് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍