കേരളം

30,000ല്‍ അധികം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍; കണ്ണൂര്‍ സര്‍വകലാശാല സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു 

സമകാലിക മലയാളം ഡെസ്ക്


കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു. മുപ്പതിനായിരത്തോളം വരുന്ന വിദ്യാർഥികളുടെ വിവരങ്ങളാണ് ചോർന്നത്. വിദ്യാർഥികളുടെ വിവരങ്ങൾ ഹാക്കർ ഡാർക്ക് വെബ്ബിൽ പ്രസിദ്ധീകരിച്ചത് കൊച്ചിയിലെ സ്വകാര്യ സൈബർ സുരക്ഷാ ഏജൻസി കണ്ടെത്തി. 

2018 മുതൽ 2022 വരെയുള്ള കാലയളവിൽ കണ്ണൂർ സർവകലാശാലയിലെ പഠിച്ച വിദ്യാർഥികളുടെ വിവരങ്ങളാണ് ചോർന്നത്. കൊച്ചിയിലെ സൈബർ സുരക്ഷാ സ്ഥാപനം നടത്തിയ പരിശോധനയിൽ വിദ്യാർഥികളുടെ ആധാർ നമ്പറുകൾ, ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉള്ളതായി കണ്ടെത്തി. 

സർവകലാശാലയുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും ചോർന്നിട്ടുണ്ട്.  സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കണ്ണൂർ സർവകലാശാല നടപടി എടുത്തു. സൈബർ സെല്ലിനും സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകി. വിവരം ചോർന്ന കാലത്തെ വിവരങ്ങൾ ഡാറ്റാ ബേസിൽ നിന്ന് നീക്കം ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ