കേരളം

നഷ്ടപരിഹാരം നല്‍കിയില്ല; കലക്ടറേറ്റിലെ ജീപ്പ് ജപ്തി ചെയ്തു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പ്രളയ ദുരിതാശ്വാസ നഷ്ടപരിഹാരം നല്‍കാതിരുന്നതിനാല്‍ കാക്കനാട് കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിന്റെ ജീപ്പ് ജപ്തി ചെയ്തു. വരാപ്പുഴ കോതാട് കൊടുവേലിപ്പറമ്പില്‍ കെപി സാജുവിന്റെ ഹര്‍ജി പരിഗണിച്ച എറണാകുളം മുന്‍സിഫ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജീപ്പ് ജപ്തി ചെയ്തത്.

2018ലെ പ്രളയത്തില്‍ വീടിന് നാശനഷ്ടം സംഭവിച്ച സാജുവിന് 10,000 രൂപ മാത്രമാണ് സഹായം കിട്ടിയത്. തുടര്‍ സഹായം കിട്ടാതെ വന്നപ്പോള്‍ ലോക് അദാലത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു 2,10,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവായി. കലക്ടറേറ്റും ഇതര ഓഫിസുകളും കയറി ഇറങ്ങിയെങ്കിലും പണം കിട്ടിയില്ല. ഇതേ തുടര്‍ന്നാണ് സാജു കോടതിയെ സമീപിച്ചത്. 

ജപ്തി ഉത്തരവ് ലഭിച്ചിട്ട് ദിവസങ്ങളായെങ്കിലും ജീപ്പ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ 8ന് സാജുവിനും അഭിഭാഷക മരിയ നീതുവിനുമൊപ്പമെത്തിയ കോടതി ആമീനാണ് ജീപ്പ് ജപ്തി ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു