കൊച്ചി: ഹെൽമറ്റ് ഇല്ലാതെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഇരുചക്രവാഹനം ഓടിച്ച യുവാവിന് ശിക്ഷയും പിഴയും. എറണാകുളം ഗവ. ആശുപത്രിയിൽ ഒരു ദിവസത്തെ നിർബന്ധ ഡ്യൂട്ടിയും മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് റിസർച് സെന്ററിൽ നടക്കുന്ന ഒരാഴ്ചത്തെ ക്ലാസിൽ പങ്കെടുക്കാനുമാണ് നിർദേശം. ഇതിനുപുറമേ 500 രൂപ പിഴയും ചുമത്തി.
ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണു സംഭവം. മിനി ഡ്രൈവിങ് സ്കൂൾ ഉടമ ജോയിയുടെ മകൻ മിഥുനെതിരെയാണു നടപടി. എറണാകുളം ഗവ. ആശുപത്രിയിലെ ട്രോമാ കെയർ അത്യാഹിത വിഭാഗത്തിലാണ് മിഥുനോട് ഒരു ദിവസത്തെ നിർബന്ധ ഡ്യൂട്ടി ചെയ്യണമെന്ന് നിർദേശിച്ചിരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ