ഇടുക്കി: ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞുപോയതിന്റെ പേരിൽ റിസോർട്ടിൽ ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. ഇടുക്കി രാമക്കൽമേട്ടിലെ സിയോൺ ഹിൽസ് റിസോർട്ടിലാണ് സംഭവം.
ബുധനാഴ്ച രാത്രി പത്തരയോടെ ഫോണിൽ വിളിച്ച് ചിലർ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. 11 മണി ആയപ്പോഴേക്കും റിസോർട്ടിലെത്തിയ അഞ്ചംഗ സംഘം ഫ്രൈഡ് റൈസ് ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചു. ഈ സമയം ഭക്ഷണത്തിൽ ചിക്കൻ കുറഞ്ഞുപോയെന്നും കൂടുതൽ ചിക്കൻ പ്രത്യേകം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് ഇവർ സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നാണ് പരാതി.
ടേബിളും പ്ലേറ്റുകളും ഉൾപ്പെടെ അടിച്ചുപൊട്ടിക്കുകയും റിസോർട്ട് ജീവനക്കാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഒന്നരമണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവർ മടങ്ങിയത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസിൽ റിസോർട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പരാതി നൽകി. എന്നാൽ തങ്ങൾ ഓർഡർ ചെയ്ത ഭക്ഷണമല്ല ലഭിച്ചതെന്നാണ് ആരോപണവിധേയരായ യുവാക്കൾ പറയുന്നത്. അതിന്റെ പേരിൽ വാക്കുതർക്കം ഉണ്ടാവുക മാത്രമാണ് ചെയ്തത്. അക്രമം നടത്തിയിട്ടില്ലെന്നും ആരോപണവിധേയരായ യുവാക്കൾ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ