കേരളം

ഇന്‍ഷുറന്‍സ് ഇല്ല; ഓട്ടോ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; 20.86 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ 20,86,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ ആണ് വിധി പുറപ്പെടുവിച്ചത്. ആര്‍ സി ഉടമയായ ഓട്ടോ ഡ്രൈവര്‍ തുവ്വൂര്‍ അക്കരപ്പുറം തയ്യില്‍ വേലായുധന്‍ ആണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. 

2019 സെപ്റ്റംബര്‍ 29ന് കീഴാറ്റൂര്‍ മണിയാണീരിക്കടവിലാണ് കേസിനാസ്പദമായ അപകടം ഉണ്ടായത്. കീഴാറ്റൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ കീഴാറ്റൂര്‍ സ്വദേശി രാംദാസ് (42) മരിച്ചു.

ഓട്ടോറിക്ഷയ്ക്ക് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. ഈ കേസിലാണ് മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി പി എസ് ബിനു വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാരത്തുകയോടൊപ്പം എട്ടുശതമാനം പലിശയും കോടതി ചെലവും നല്‍കണമെന്നും കോടതി വിധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്