കേരളം

മോഷ്ടിച്ച സ്കൂട്ടറിൽ ബിരിയാണി കഴിക്കാനെത്തി, കഴിച്ച് തീരാറായപ്പോൾ പാറ്റ, പിടിക്കപ്പെടുമെന്നായപ്പോൾ ഇറങ്ങി ഓടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോഷ്ടിച്ച സ്കൂട്ടറിൽ ഹോട്ടലിലെത്തി ബിരിയാണി കഴിച്ച ശേഷം അതിൽ നിന്നും പാറ്റ കിട്ടിയെന്ന് പറഞ്ഞ് രണ്ട് യുവാക്കൾ ബഹളം വെച്ചു. ഒടുവിൽ പിടിക്കപ്പെടുമെന്നായപ്പോൾ ഇരുവരും ഇറങ്ങി ഓടി.  കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്.

ഹോട്ടലിലെത്തിയ യുവാക്കൾ ഹോർലിക്സും പിന്നീട് ബിരിയാണിയും ഓർഡർ ചെയ്തു. കഴിച്ചു തീരാറായപ്പോൾ ബിരിയാണിയിൽ നിന്നും പാറ്റയെ കിട്ടിയെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. എന്നാൽ പാറ്റയ്ക്ക് ചൂടു ബിരിയാണിയിൽ കിടന്ന ലക്ഷണമില്ലെന്ന് തോന്നിയതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചതായത്.

ഇതോടെ  ഒരാൾ ഓടി രക്ഷപ്പെട്ടു. മറ്റൊരാളെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു വെച്ചു. എന്നാൽ പിന്നീട് ഇയാളും രക്ഷപ്പെട്ടു. ഇവർ വന്ന ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. വിവരം അറിയിച്ചതിനെ തുടർന്ന് മം​ഗലാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ബൈക്ക് മോഷ്ടിച്ച ശേഷം നമ്പർപ്ലേറ്റ് നീക്കം ചെയ്തതാകാമെന്നാണ് പൊലീസ് നി​ഗമനം. അതേസമയം സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞു. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി