കേരളം

സ്വകാര്യ ബസിൽ വച്ച് 11 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിക്ക് 5 വർഷം തടവും അരലക്ഷം രൂപ പിഴയും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : സ്വകാര്യ ബസിൽ വച്ച് 11 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 5 വർഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മണിപ്പാറ നുച്യാട് വലിയ കട്ടയിൽ ജയിംസിനെ (55) ആണ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 

2018 സെപ്റ്റംബർ 9 നായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരത്തു നിന്ന് പയ്യാവൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ വെച്ച് അമ്മയോടൊപ്പം യാത്ര ചെയ്ത കുട്ടിയെ അടുത്ത സീറ്റിലിരുന്ന ജയിംസ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. 

കുട്ടിയുടെ വസ്ത്രം അഴിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി തടഞ്ഞു. തുടർന്ന് ജയിംസ് സ്വയം നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. രണ്ടു വകുപ്പുകളിലായി 5 വർഷത്തെ ശിക്ഷ തുടർച്ചായി അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു