കേരളം

'സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു ആരും കരുതേണ്ട, തൊടുപുഴയിലെ പരിപാടിയിൽ പങ്കെടുക്കും'- ​ഗവർണർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബില്ലുകൾ പിടിച്ചു വെയ്ക്കുന്നതായുള്ള ആരോപണത്തിൽ ​മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് ഭേദ​ഗതി ബിൽ സംബന്ധിച്ചു ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചതായും മൂന്ന് തവണ സർക്കാരിനെ ഇക്കാര്യം ഓർമിപ്പിച്ചതായും ​ഗവർണർ വ്യക്തമാക്കി. നിവേദനം നൽകിയവർക്ക് മറുപടി നൽകാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ​ഗവർണർ പറഞ്ഞു. 

തന്നെ സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു ആരും കരുതേണ്ട. സ്ഥാപിത താത്പര്യങ്ങൾക്കു വഴങ്ങില്ല. നിയമപരമായി മാത്രമേ പ്രവർത്തിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ബ്ലഡി കണ്ണൂരെന്നു താൻ പറഞ്ഞിട്ടില്ല. ബ്ലഡി പൊളിറ്റിക്സ് എന്നാണ് പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെയാണ് താൻ വിമർശിച്ചതെന്നും ​ഗവർണർ പറഞ്ഞു. 

തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കും. വ്യാപാരികൾ നടത്തുന്ന കാരുണ്യ പരിപാടിയിലാണ് താൻ പങ്കെടുക്കുന്നതെന്നും ​ഗവർണർ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും