കവിത 

തിരുനല്ലൂരെഴുതുമ്പോള്‍ കായലും കടലാസ്: കുരീപ്പുഴ ശ്രീകുമാറിന്റെ കവിത

കുരീപ്പുഴ ശ്രീകുമാര്‍

ദൂതമേഘം കണ്ണുകാട്ടും
കായലില്‍ നോക്കി 
ഭൂതകാലപാതയോര്‍ത്തു 
തിരുനല്ലൂര് 

കാലുപോയ സഖാവിന്റെ 
പ്രേമഭാജനം 
മാലയിട്ട പകലിന്റെ 
ചാരുതയോര്‍ത്തു 

കേവുവള്ളം തുഴയുന്ന 
തൊഴിലാളിക്ക് 
സ്‌നേഹപാശം പിരിക്കുന്ന 
നേരിനെയോര്‍ത്തു 

അടിമപ്പെണ്ണിനു വേണ്ടി 
അച്ഛനും മോനും 
കടിപിടി കൂടിയാര്‍ത്ത 
രാവിനെയോര്‍ത്തു 

ചരിത്രം ചെമ്പരത്തിയെ 
പുഷ്പിണിയാക്കും
പഴയ കൊല്ലത്തെയോര്‍ത്തു
സമരമോര്‍ത്തു 

ചുവന്ന റോസുകള്‍ കോര്‍ത്ത 
വരണമാല്യം 
പ്രണയികള്‍ ചാര്‍ത്തിനിന്ന 
കനലുമോര്‍ത്തു 

ഒളിപ്പോരാളികള്‍ വന്നു 
പട്ടിണി തിന്നു 
അടുപ്പിന്മേലുറങ്ങിയ 
വസന്തമോര്‍ത്തു 

ഒടുവിലാക്കായലിന്റെ 
ദുര്‍ഗ്ഗതിയോര്‍ത്തു 
വിലപിക്കാന്‍ ചോദ്യകാവ്യം 
മനസ്സില്‍ വാര്‍ത്തു

തിരുനല്ലൂരെഴുതുമ്പോള്‍
പിടഞ്ഞു കായല്‍ 
ഇടത്തേക്കു ചരിഞ്ഞൊന്നു 
ചിരിച്ചു കായല്‍ 
കടലാസ്സായ് കായല്‍, ഓളം 
ലിപികളായി
ഇളംകാറ്റാ സാന്ത്വനത്തെ 
ഓക്‌സിജനാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം