ന്യൂയോർക്ക്: യുഎസിനെ നടുക്കി വീണ്ടും വെടിവയ്പ്. ചിക്കാഗോയിലെ ഇല്ലിനോയിയിലെ വ്യാവസായിക സ്ഥാപനത്തിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റതായും വെടിയുതിർത്ത അക്രമിയെ പൊലീസുകാർ കൊലപ്പെടുത്തിയതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ചിക്കാഗോ ഇല്ലിനോയിസിലെ വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെയര്‍ഹൗസ് കമ്പനിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ജീവനക്കാരനായ ഗാരി മാർട്ടിനാണു വെടിവയ്പ് നടത്തിയതെന്ന് ഒൗറോറ പോലീസ് മേധാവി ക്രിസ്റ്റീൻ സിമൻ അറിയിച്ചു. വെടിവയ്പിന്റെ കാരണം വ്യക്തമല്ല.
കമ്പനിയിലെത്തിയ ഗാരി മാർട്ടിൻ ജീവനക്കാർക്ക് നേരെ തുടരെ തുടരെ വെടിയുതിർക്കുകയായിരുന്നു. ലേസർ ലൈറ്റ് ഘടിപ്പിച്ച തോക്ക് ഉപയോഗിച്ചാണ് ഗാരി ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ