രാജ്യാന്തരം

കോവിഡ്‌ 19; ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സന്‍ ഐസിയുവില്‍, ആരോഗ്യനില ഗുരുതരമെന്ന്‌ മെഡിക്കല്‍ സംഘം ​

സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: കോവിഡ്‌ 19 ബാധിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ ഐസിയുവിലേക്ക്‌ മാറ്റിയത്‌.

ഐസിയുവിലുള്ള ബോറിസ്‌ ജോണ്‍സന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ്‌ മെഡിക്കല്‍ സംഘം. കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനായാണ്‌ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റിയത്‌ എന്ന്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ്‌ അറിയിച്ചു.

പ്രധാനമന്ത്രിയുടെ താത്‌കാലിക ചുമതലകള്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്‌ റാബിക്ക്‌ നല്‍കി. ഡൊമിനിക്‌ റാബിയോട്‌ ചുമതലകള്‍ വഹിക്കാന്‍ ബോറിസ്‌ ജോണ്‍സന്‍ നിര്‍ദേശിച്ചതായി പ്രധാനമന്ത്രിയോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ മാസം 27നാണ്‌ മോറിസ്‌ ജോണ്‍സന്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. രോഗലക്ഷണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ഞായറാഴ്‌ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന ബോറിസ്‌ ജോണ്‍സന്‌ എത്രയും പെട്ടെന്ന്‌ സുഖം പ്രാപിക്കാനാവട്ടെ എന്ന ആശംസയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും എത്തി. സാധാരണ ജീവിതത്തിലേക്ക്‌ എത്രയും പെട്ടെന്ന്‌ മടങ്ങിയെത്താന്‍ മോറിസിനാവട്ടെ എന്ന്‌ മോദി ട്വീറ്റ്‌ ചെയ്‌തു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍