രാജ്യാന്തരം

സ്ഥിതി വഷളായേക്കും ; കോവിഡ് പ്രതിരോധം ശരിയായ രീതിയിലല്ല; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് പ്രതിരോധം പല രാജ്യങ്ങളിലും ശരിയായ രീതിയിലല്ല. ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ഡബ്ലിയു എച്ച്ഒ തലവന്‍ ടെഡ്രോസ് അഥെനോം ഗബ്രിയേസസ് പറഞ്ഞു. ശരിയായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് രോഗബാധ ഏറ്റവും വഷളായ സ്ഥിതിയിലേക്ക് മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

വളരെയധികം രാജ്യങ്ങള്‍ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്, വൈറസ് പൊതുശത്രുക്കളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അടിസ്ഥാനകാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍, ഈ മഹാമാരി കൂടുതല്‍ വഷളാകുകയും മോശമാവുകയും ചെയ്യും. എന്നാല്‍ ഇത് ഈ രീതിയില്‍ ആയിരിക്കണമെന്നില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിരവധി രാജ്യങ്ങള്‍ മുമ്പുണ്ടായിരുന്ന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെങ്കിലും യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍, 'നിരവധി രാജ്യങ്ങള്‍ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടു. ലോകത്താകെ 1.32 കോടി പേര്‍ രോഗബാധിതരാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി