രാജ്യാന്തരം

യുദ്ധഭൂമിയിലേക്ക് യൂറോപ്യന്‍ നേതാക്കള്‍; രണ്ടും കല്‍പ്പിച്ച് പോളണ്ട് പ്രധാനമന്ത്രിയും സംഘവും, കീവില്‍ സന്ദര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കീവ്: യുദ്ധത്തിനിടെ യുക്രൈനിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളുടൈ തലവന്‍മാരുടെ സന്ദര്‍ശനം. റഷ്യന്‍ ആക്രമണത്തില്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കീവിലേക്ക് പോകുന്നത്. പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ രാജ്യങ്ങളുടെ തലവന്‍മാരാണ് കീവിലേക്ക് പോകുന്നത്. 

യുക്രൈനും അതിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും അസന്നിഗ്ധമായ പിന്തുണ പ്രകടിപ്പിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല ട്വീറ്റ് ചെയ്തു. പോളിഷ് പ്രധാനമന്ത്രി മാത്യൂസ് മൊറാവികി, സ്ലൊവേനിയന്‍ പ്രധാനമന്ത്രി ഡെന്‍സ് ജാന, എന്നിവരാണ് സംഘത്തിലുള്ളത്. 

കീവ് പിടിക്കാന്‍ റഷ്യ കടുത്ത ആക്രമണം തുടരുന്നതിനിടെയാണ് നേതാക്കളുടെ സന്ദര്‍ശനം. ഇത് താത്ക്കാലിക വെടിനിര്‍ത്തലിന് റഷ്യയെ പ്രേരിപ്പിക്കുമെന്നാണ് യുക്രൈനും യൂറോപ്യന്‍ യൂണിയനും കരുതുന്നത്. കീവ് നഗരത്തിന്റെ ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് റഷ്യന്‍ സേന ഇപ്പോഴുള്ളത്. യുക്രൈന്റെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ശക്തമായ ആക്രമണമാണ് നടക്കുന്നത്. അതേസമയം, സമാധാനം പുനസ്ഥാപിക്കാനായി റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്ന നാലാംവട്ട ചര്‍ച്ച ഇന്നും തുടരും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം