രാജ്യാന്തരം

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി; 41 മരണം, രക്ഷപ്പെട്ടത് നാലുപേര്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി 41പേര്‍ മരിച്ചു. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട നാലുപേര്‍ ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസയില്‍ എത്തിയപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്. 

ടുണീഷ്യയില്‍ നിന്നാണ് അഭയാര്‍ത്ഥികള്‍ പുറപ്പെട്ടത്. മൂന്നു കുട്ടികള്‍ അടക്കം 45പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ട് പുറപ്പെട്ട് കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കടലില്‍ മുങ്ങിയെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മൂന്നു പുരുഷന്‍മാരെയും ഒരു സ്ത്രീയേയും ഒരു കാര്‍ഗോ കപ്പലാണ് രക്ഷപ്പെടുത്തിയത്. ഇവരെ പിന്നീട് ഇറ്റാലിന്‍ കോസ്റ്റ് ഗാര്‍ഡിനെ ഏല്‍പ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു