രാജ്യാന്തരം

മൈക്രോസോഫ്റ്റിലും കൂട്ടപിരിച്ചുവിടൽ, 11,000 പേരുടെ ജോലി പോകും

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: പ്രമുഖ സോഫ്റ്റ്‌വേർ കമ്പനിയായ മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടൽ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 11,000 പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. മാർച്ചിനുള്ളിൽ പിരിച്ചുവിടൽ ആരംഭിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള ഔദ്യോ​ഗിക പ്രഖ്യാനം ഈ ആഴ്‌ചയുണ്ടാകുമെന്നും കമ്പനി അറിയിച്ചു. 

കൊവിഡ് കാലത്തിന് ശേഷം പേഴ്‌സണൽ കംപ്യൂട്ടർ വിപണിയിൽ മൈക്രോസോഫ്റ്റ് കനത്ത പ്രതിസന്ധി നേരിടുകയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. വിൻഡോസിന്റേയും മറ്റ് ഉപകരണങ്ങളുടേയും വിൽപനയിലും ക്ലൗഡ് സേവന യൂണിറ്റായ അസ്വറിലും കമ്പനി നഷ്ടം നേരിടുന്നുണ്ട്.

ആ​ഗോളതലത്തിൽ 2,21,000 സ്ഥിര ജീവനക്കാരാണ് മൈക്രോസോഫ്റ്റിലുള്ളത്. ഇതിൽ യുഎസിലെ 1,22,000 ജീവനക്കാരും മറ്റിടങ്ങളിലുള്ള 99,000 ജീവനക്കാരും ഉൾപ്പെടുന്നു. ഇതിൽ അഞ്ച് ശതമാനം വരെ ജോലിക്കാരെ കുറയ്ക്കാനാണ് കമ്പനി പരി​ഗണിക്കുന്നത്. നേരത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടി ആമസോൺ 18,000 പേരെ പിരിച്ചുവിട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ