മൈദുഗുരി: നൈജീരിയയിലെ അനധികൃത എണ്ണ ശുചീകരണശാലയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചു. നൈജർ ഡെൽറ്റ മേഖലയിൽ പ്രവർത്തിക്കുന്ന എണ്ണ ശുചീകരണശാലയിലാണ് സ്ഫോടനം. വെള്ളിയാഴ്ച വൈകിട്ടാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ബസിൽ കൊണ്ടു വന്ന ക്രൂഡ് ഓയിൽ നിറയ്ക്കുന്നതിനിടെ ഡ്രൈവർ എഞ്ചിൻ ഓൺ ചെയ്‌തതാണ് തീപിടിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ബസിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരുമാണ് മരിച്ചത്.
ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ് നൈജീരിയ. തെക്കൻ മേഖലയിൽ ഇത്തരത്തിലുള്ള അനധികൃത എണ്ണശുദ്ധീകരണം സാധാരണമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ