രാജ്യാന്തരം

പെൻഷൻ 'അടിച്ചുമാറ്റണം'; അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌ത് സൂക്ഷിച്ചത് ആറു വർഷം, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

പെൻഷൻ മുടങ്ങാതിരിക്കാൻ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌ത് ആറു വർഷം സൂക്ഷിച്ച മകൻ അറസ്റ്റിൽ. ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തെ താമസക്കാരിയായിരുന്ന ഹെൽഗ മരിയ ഹെങ്‌ബാർത്ത് എന്ന സ്ത്രീ ആറു വർഷങ്ങൾക്ക് മുൻപ് 86-ാം വയസിലാണ് മരിക്കുന്നത്. അമ്മ മ‌രിച്ചത് പുറത്തറിഞ്ഞാൽ ഇവരുടെ പെൻഷൻ പണം കിട്ടില്ലെന്ന് മനസിലായതോടെ മകൻ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌തു കട്ടിലിൽ കിടത്തി. അയൽവാസികളോട് അമ്മ ജർമ്മനിയിലെ ബന്ധു വീട്ടിൽ പോയെന്ന് തെറ്റുദ്ധരിപ്പിക്കുകയും ചെയ്‌തു. ഇയാളും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസം.

ആറു വര്‍ഷത്തിനിടെ അമ്മയുടെ പെന്‍ഷന്‍ തുകയായ 1,56,000 പൗണ്ട് അതായത് 1.59 കോടിയിലധികം രൂപ ഇയാള്‍ കൈപ്പറ്റി. അതേ സമയം ഈ ആറു വർഷത്തിനിടെ ഹെൽ​ഗയുടെ ഹെല്‍ത്ത് ഒരിക്കൽ പോലും കാര്‍ഡ് ക്ലെയിം ചെയ്യപ്പെട്ടിരുന്നില്ല. കോവിഡ് കാലത്ത് പോലും ചികിത്സ തേടാതിരിക്കുകയും ചെയ്തതോടെ അധികൃതര്‍ക്ക് സംശയം തോന്നി.

ഇതേ തുടര്‍ന്ന് ഹെല്‍ഗയുടെ അപ്പാര്‍ട്ട്മെന്‍റില്‍ നടത്തിയ പരിശോധനയിൽ ഇവരുടെ മൃതദേഹം മമ്മിഫൈ ചെയ്‌തു കിടക്കയിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ഹെല്‍ഗ മരിച്ചിട്ട് ആറ് വർഷമായെന്ന് തിരിച്ചെറിഞ്ഞത്. പിന്നാലെ 60കാരനായ ഇവരുടെ മകൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ