മുസ്ലീം യുവാവുമായി പ്രണയം, യുവതിയെ ജീവനോടെ ചുട്ടെരിച്ച് അച്ഛനും ബന്ധുക്കളും; കുടുക്കിയത് ക്യാമറ

ഉത്തര്‍പ്രദേശില്‍ മുസ്ലീം യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ യുവതിയെ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ജീവനോടെ തീകൊളുത്തി കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലീം യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ യുവതിയെ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ജീവനോടെ തീകൊളുത്തി കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അച്ഛന്‍, സഹോദരന്‍, സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗോരഖ്പൂരില്‍ ഫെബ്രുവരി നാലിനാണ് സംഭവം. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് രഞ്ജന യാദവ് ആണ് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് യുവതിയുടെ അച്ഛനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ അച്ഛന്‍ കൈലാഷ് യാദവ് അടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയെ കൊല്ലാന്‍ ഒന്നര ലക്ഷം രൂപ നല്‍കി ഏര്‍പ്പാട് ചെയ്ത വാടകക്കൊലയാളി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

കൃത്യം നടന്ന സ്ഥലത്ത് നിന്ന്് പെട്രോള്‍ കന്നാസും മോട്ടോര്‍ സൈക്കിളും കണ്ടെടുത്തു.യുവതിക്ക് മുസ്സീം യുവാവുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് അച്ഛന്‍ പറഞ്ഞതായി പൊലീസ് പറയുന്നു. യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മകള്‍ തയ്യാറായില്ല. തുടര്‍ന്ന് മകന്റെയും ബന്ധുക്കളുടെയും ഒപ്പം യുവതിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കിയതായും അച്ഛന്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു. 

ഫെബ്രുവരി മൂന്നിനാണ് കൊലപാതകം നടന്നത്. പ്രതികളില്‍ ഒരാള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് യുവതിയെ കൊണ്ടുപോയി. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ മറ്റു ബന്ധുക്കളുമായി ചേര്‍ന്ന് യുവതിയുടെ വായും കൈയും കെട്ടിയിട്ടു. പിന്നീട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com