വിമാന താവളം തകര്‍ത്ത് റഷ്യ; മരിയൂപോളില്‍ ഷെല്ലാക്രമണം രൂക്ഷം; ഒഴിപ്പിക്കല്‍ വീണ്ടും നിര്‍ത്തി

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യന്‍ സേന ആക്രമണം തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

യുക്രൈനിലെ മരിയൂപോളില്‍ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം വീണ്ടും തടസ്സപ്പെട്ടു. റഷ്യ ശക്തമായ ഷെല്ലാക്രമണം നടത്തുന്നെന്ന് യുക്രൈന്‍. കഴിഞ്ഞദിവസവും സമാനമായ സാഹചര്യമുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യന്‍ സേന ആക്രമണം തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

മരിയുപോള്‍ ഉള്‍പ്പെടെ പതിനാറിടത്ത് റഷ്യ ആക്രമണം തുടരുകയാണ്. മധ്യ യുക്രൈനിലെ വിനിറ്റ്‌സ്യ വിമാനത്താവളം റഷ്യന്‍ സേന തകര്‍ത്തു. ഇവിടെ എട്ടു റോക്കറ്റുകള്‍ പതിച്ചെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. 

യുക്രൈനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഒഡേസയില്‍ റഷ്യ ആക്രമണം കടുപ്പിക്കാന്‍ പോകുന്നതായും സെലന്‍സ്‌കി പറഞ്ഞു. 'ഇതൊരു സൈനിക കുറ്റകൃത്യമാണ്, ചരിത്രത്തിന് നേരെയുള്ള കുറ്റകൃത്യമാണ്'സെലന്‍സ്‌കി പറഞ്ഞു.യുക്രൈനിലെ ചരിത്ര പ്രസിദ്ധമായ നഗരമാണ് ഒഡേസ. കരിങ്കടലിന്റെ തീരത്തുള്ള ഈ നഗരത്തില്‍ നേരത്തെ റഷ്യ ആക്രമണം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com