ദേശീയം

ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി, 50 ലക്ഷം ആവശ്യപ്പെട്ടു; കൊലപ്പെടുത്തി, ബന്ധുവായ 14കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മഹാരാജ്ഗഞ്ച് (യുപി): ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ പിടിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവാണ് പൊലീസിന്റെ പിടിയിലായത്. കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

യുപി മഹാരാജ്ഗഞ്ചില്‍ ബന്‍സ്പാര്‍ ഗ്രാമത്തിലാണ് സംഭവം. ഡിസംബര്‍ ഒന്‍പതിനാണ് ദീപക് ഗുപ്ത എന്നയാളുടെ ആറുവയസ്സുള്ള മകനെ കാണാതായത്. ഇതിനു പിന്നാലെ അന്‍പതു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു കത്തു ലഭിക്കുകയായിരുന്നു.

മകനെ കാണാനില്ലെന്ന് കാണിച്ച് ദീപക് ഗുപ്ത പൊലീസില്‍ പരാതി നല്‍കി. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും കൈമാറി. കത്തിലെ കയ്യക്ഷരം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ്, ബന്ധുവായ പതിനാലുകാരനില്‍ എത്തിയത്.

കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ കള്ളന്‍ എന്നു വിളിച്ച് ആക്ഷേപിക്കാറുണ്ടെന്ന് പതിനാലുകാരന്‍ പൊലീസിനോടു പറഞ്ഞു. ഇതില്‍ പരാതി പറയുമ്പോള്‍ ശകാരിക്കാറാണ് പതിവ്. തുടര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 

കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത