ദേശീയം

വാതില്‍ തുറന്നപ്പോള്‍ അയല്‍വാസികള്‍ ഞെട്ടി; രക്തത്തില്‍ കുളിച്ച് അമ്മയും മൂന്ന് കുട്ടികളും; മഴുവുമായി ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ഭാര്യയെയും മൂന്ന് മക്കളെയും യുവാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയാണ് ഹരിയാനയിലെ നര്‍ണൗളിലാണ് സംഭവം. കൊലയ്ക്ക് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. 
 
ആക്രമണത്തില്‍ 29 കാരി ആരതി, ഏഴുവയസുള്ള അരുണ്‍, ആറ് വയസുള്ള അരവിന്ദ്, നാലുവയസുകാരി സന്ധ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് തുളസീദാസ് മധ്യപ്രദേശിലെ ചത്താര്‍പൂര്‍ സ്വദേശിയാണ്. ഇയാള്‍ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്ന് അയല്‍ക്കാര്‍ പറയുന്നു. 

ബുധനാഴ്ച വീട്ടില്‍ നിന്നും ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. വീടിന്റെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ തുറക്കാന്‍ തയ്യാറായില്ല. പിന്നീട് അകത്തുനിന്നും വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ നാല് ശരീരങ്ങള്‍ കാണുകയായിരുന്നു. ഈ സമയം പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു.

അയല്‍വാസികള്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച മഴുവും പൊലീസ് കണ്ടെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍