ദേശീയം

14കാരനെ കാള കുത്തിക്കൊന്നു; ജെല്ലിക്കെട്ടിനിടെ നാലാമത്തെ മരണം 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരനെ കാള കുത്തിക്കൊന്നു. കുടുംബാംഗങ്ങളോടൊപ്പം ജെല്ലിക്കെട്ട് കാണാനെത്തിയ ഗോകുലാണ് മരിച്ചത്. വയറ്റില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍  സാധിച്ചില്ല.

 ധര്‍മ്മപുരി ജില്ലയിലെ താഡാംഗം ഗ്രാമത്തിലാണ് സംഭവം. ജെല്ലിക്കെട്ടിനിടെ ഈ സീസണില്‍ മരിക്കുന്ന നാലാമത്തെയാളാണ് ഗോകുല്‍. സംഭവത്തില്‍ ധര്‍മ്മപുരി പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് ഗോകുലിന് പരിക്കേറ്റത് എന്ന് കണ്ടെത്താന്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ തേടുകയാണ് പൊലീസ്.

തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടത്താറുള്ളത്. നാലാം ദിവസം നടക്കുന്ന മാട്ടുപൊങ്കലിലാണ് ജെല്ലിക്കെട്ട് നടക്കാറുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ