ദേശീയം

വളർത്തു നായയെ 'പട്ടി' എന്ന് വിളിച്ചു, അയൽവാസി 62കാരനെ കുത്തി കൊന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വളർത്തുനായയെ പട്ടിയെന്ന് വിളിച്ചതിന് 62കാരനെ അയൽവാസി കുത്തിക്കൊന്നു. തമിഴ്നാട്ടിൽ ഡിണ്ടി​ഗലിലാണ് സംഭവം. നിർമല ഫാത്തിമയുടെ വളർത്തുനായ, കൊല്ലപ്പെട്ട രായപ്പന്റെ വീട്ടുകാരെ സ്ഥിരമായി ആക്രമിക്കുന്നതിന്റെ പേരിൽ ഇരുകൂട്ടരും വഴക്ക് പതിവായിരുന്നു. 

വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് പോവുകയായിരുന്ന രായപ്പൻ, പട്ടി ആക്രമിക്കാൻ വന്നാൽ കയ്യിൽ ഒരു വടി കരുതണമെന്ന് പേരക്കുട്ടി കെൽവിനോട് പറഞ്ഞത് കേട്ട് പ്രകോപിതരായ നിർമലയുടെ മക്കൾ രായപ്പനെ ആക്രമിക്കുകയായിരുന്നു. കേസിൽ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയൽ, വിൻസെന്റ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി