കായികം

'ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് സെപ്തംബറില്‍ ആവശ്യപ്പെട്ടു'; കോഹ്‌ലിയുടെ വാദങ്ങള്‍ തള്ളി ബിസിസിഐ വൃത്തങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തെ മാറ്റം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ കോഹ് ലിയും കണ്ണിയായിരുന്നതായി ബിസിസിഐ വൃത്തങ്ങള്‍. പ്രസ് കോണ്‍ഫറന്‍സ് കോഹ് ലി കൈകാര്യം ചെയ്ത വിധത്തില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ക്യാപ്റ്റന്‍സിയിലെ മാറ്റം ചെറിയ വിഷയം അല്ല. തീരുമാനം എടുക്കുന്നതിന് മുന്‍പ് കോഹ്‌ലിയുമായി ബന്ധപ്പെട്ടിരുന്നു. സൗത്ത് ആഫ്രിക്കയിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്ന ദിവസം രാവിലെ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കോഹ് ലിയെ വിളിക്കുകയും ഏകദിന ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. 

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്മാര്‍ എന്നത് ബുദ്ധിമുട്ടായി

വിരാട് കോഹ് ലിയോട് ടി20 ക്യാപ്റ്റന്‍സി ഒഴിയരുത് എന്ന് ആവശ്യപ്പെട്ടിരുന്നതായും ബിസിസിഐ വൃത്തങ്ങള്‍ ആവര്‍ത്തിക്കുന്നു. കോഹ്‌ലിയുമായി സെപ്തംബറില്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. ടി20 ക്യാപ്റ്റന്‍സി ഒഴിയരുത് എന്ന് അപ്പോള്‍ ആവശ്യപ്പെട്ടു. ടി20 ക്യാപ്റ്റന്‍സി കോഹ് ലി ഒഴിഞ്ഞതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്മാര്‍ എന്നത് ബുദ്ധിമുട്ടായതായും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ടി20 ക്യാപ്റ്റന്‍സി ഒഴിയരുത് എന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് കോഹ് ലി പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞത്. ഞാന്‍ ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നതില്‍ ബിസിസിഐയില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. എന്റെ കാഴ്ചപ്പാട് ഞാന്‍ അവരോട് വ്യക്തമാക്കിയിരുന്നു. വളരെ പോസിറ്റീവായാണ് അവര്‍ പ്രതികരിച്ചത് എന്നും കോഹ് ലി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍