ഗോള്‍ നേട്ടമാഘോഷിക്കുന്ന ആഴ്സണല്‍ താരങ്ങള്‍
ഗോള്‍ നേട്ടമാഘോഷിക്കുന്ന ആഴ്സണല്‍ താരങ്ങള്‍ ട്വിറ്റര്‍
കായികം

ലിവര്‍പൂളിനെ എമിറേറ്റ്‌സില്‍ വീഴ്ത്തി ഗണ്ണേഴ്‌സ്; മാഞ്ചസ്റ്റര്‍ സിറ്റി ഹാപ്പി!

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോര് മുറുകുന്നു. ലിവര്‍പൂള്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ തമ്മിലാണ് പോരാട്ടം കടുക്കുന്നത്. ഇന്നലെ ആഴ്‌സണല്‍ സ്വന്തം തട്ടകമായ എമിറേറ്റ്‌സില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ വന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടതോടെയാണ് വീണ്ടും സമവാക്യങ്ങള്‍ മാറുന്നത്.

നിലവില്‍ 23 മത്സരങ്ങളാണ് ലിവര്‍പൂളും ആഴ്‌സണലും പൂര്‍ത്തിയാക്കിയത്. ലിവര്‍പൂളിനു 51 പോയിന്റുകള്‍. അവര്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. ആഴ്‌സണല്‍ 49 പോയിന്റുമായി രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി നിലവില്‍ 21 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരെ അപേക്ഷിച്ച് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നു. ഇതു രണ്ടും ജയിച്ചാല്‍ സിറ്റി വീണ്ടും തലപ്പത്തെത്തും. ഫലത്തില്‍ ആഴ്‌സണലിന്റെ ജയം ഹാപ്പിയാക്കിയത് സിറ്റിയെയാണ്.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ സ്‌കോര്‍ സമനിലയിലായിരുന്നു. 14ാം മിനിറഅറില്‍ ബുകായോ സകയിലൂടെ ആഴ്‌സണല്‍ ലീഡെടുത്തു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഗബ്രിയേല്‍ മഗലാസിന്റെ സെല്‍ഫ് ഗോള്‍ ലിവര്‍പൂളിനു ആശ്വാസമായി.

പക്ഷേ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ മടക്കിയ ആഴ്‌സണല്‍ ലിവര്‍പൂളിനെ പ്രതിരോധിച്ചു. കളിയുടെ അവസാന ഘട്ടത്തില്‍ കൊനാറ്റെ ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയതോടെ 10 പേരായി ചുരുങ്ങിയാണ് ലിവര്‍പൂള്‍ എവേ പോര് അവസാനിപ്പിച്ചത്.

67ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡും വല ചലിപ്പിച്ചതോടെ ഗണ്ണേഴ്‌സ് ജയം ഉറപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്