കേരളം

ശ്രീറാം വെങ്കിട്ടരാമന്‍ കീഴ്‌വഴക്കം ലംഘിച്ചെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ കുരിശു നീക്കം ചെയ്യുന്നതിനു മുമ്പ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കീഴ് വഴക്കം ലംഘിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യം പൊലീസിനോട് ആലോചിച്ചില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

രണ്ടു മാസത്തേക്കു വരെ ഒരു പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. എന്നാല്‍ ഇതു ചെയ്യും മുമ്പ് പൊലീസുമായും സര്‍ക്കാരുമായും ആലോചിക്കുന്നതാണ് കീഴ് വഴക്കം. നിരോധനാജ്ഞ പ്രഖ്യാപിച്ചാല്‍ അതു നടപ്പാക്കേണ്ടത് പൊലീസ് ആണ്. അതുകൊണ്ടാണ് അവരുമായി കൂടിയാലോചിക്കുതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ്അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍ കുറ്റപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി പിടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. യോഗത്തിനു ശേഷം കയ്യേറ്റം ഒഴിപ്പിക്കലില്‍ തടസം ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു