കൊച്ചി: വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലെത്തിച്ച ഒമ്പത് ദിവസം പ്രായമുള്ള കുഞ്ഞ് നവജാതശിശു മരിച്ചു. കുഞ്ഞിന് ശുദ്ധരക്തവും അശുദ്ധരക്തവും കൂടിക്കലരുന്ന അസുഖമായിരുന്നു. ഇതുമൂലം രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയായിരുന്നു.
എറണാകുളം ലിസ്സി ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പേ ഹൃദയാഘാതം സംഭവിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ