കേരളം

വിവാഹത്തില്‍ പങ്കെടുക്കാന്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധം; മദ്യം വിളമ്പരുത്; മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ണാടക

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിക്കാനിരിക്കെ കല്യാണ ചടങ്ങുകള്‍ ഉള്‍പ്പടെയുള്ള മറ്റ് പരിപാടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ 17 മുതല്‍ നിലവില്‍ വരുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. 

വിവാഹപാര്‍ട്ടികളില്‍ പരമാവധി അന്‍പത് പേര്‍ മാത്രമെ പങ്കെടുക്കാവൂ. അതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ കര്‍ശനടപടി സ്വീകരിക്കും. കല്യാണമുള്‍പ്പടെയുള്ള സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് മൊബൈല്‍ ഫോണില്‍  ഡൗണ്‍ ലോഡ് ചെയ്യുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വിവാഹത്തോടനുബന്ധിച്ച് മദ്യവിതരണം പാടില്ല. തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷം മാത്രമെ അതിഥികളെ കല്യാണമുള്‍പ്പടെയുള്ള പരിപാടികള്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളു. പങ്കെടുക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും വീട്ടുകാരുടെ കൈവശം ഉണ്ടായിരിക്കണം. ഇത്തരം പരിപാടികളില്‍ സാനിറ്റൈസറും മാസ്‌കുകളും നിര്‍ബന്ധമാണെന്നും മാര്‍നിര്‍ദേശത്തില്‍ പറയുന്നു

കണ്ടെയ്‌നര്‍ സോണുകളിലെ താമസക്കാര്‍ക്ക് വിവാഹചടങ്ങുകളിലോ മറ്റ് ഏതെങ്കിലും സ്വകാര്യപരിപാടികളിലോ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. 
65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്കും ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ